സഹായിക്കണം വിജയൻ കാരന്തൂരിനെ, അഭ്യർത്ഥനയുമായി അജു വർഗീസ് ; താരത്തിന്റെ പോസ്റ്റ്‌ പങ്കുവച്ച് പ്രേക്ഷകരും

സഹായിക്കണം വിജയൻ കാരന്തൂരിനെ, അഭ്യർത്ഥനയുമായി അജു വർഗീസ് ; താരത്തിന്റെ പോസ്റ്റ്‌ പങ്കുവച്ച് പ്രേക്ഷകരും

നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് വിജയൻ കാരന്തൂർ. കരൾ രോഗത്തിന് ചികിത്സയിൽ കഴിയുകയാണ് താരമിപ്പോൾ.

ഇപ്പോഴിതാ കരൾരോ​ഗത്തിന് ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിന് സഹായം അഭ്യർത്ഥിച്ച് എത്തിയിരിക്കുകയാണ് നടൻ അജു വർ​ഗീസ്. സമൂഹമാധ്യമങ്ങളിലൂടെ ആണ് നടൻ സഹായം അഭ്യർത്ഥിച്ചത്.

‘വിജയന്‍ കാരന്തൂരിനായി നമുക്ക് കൈകോർക്കാം’ എന്ന പോസ്റ്റിൽ വിജയൻ കാരന്തൂരിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി വിജയൻ കാരന്തൂർ കരൾ രോഗം മൂലം ചികിത്സയിൽ കഴിയുകയാണ്.

കരൾമാറ്റമാണ് ഏക പോംവഴി.കരൾ ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു എന്ന് കഴിഞ്ഞ ദിവസം വിജയൻ കാരന്തൂർ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് അജു വർഗീസ് വിജയൻ കാരന്തൂരിന് സഹായം അഭ്യർത്ഥിച്ചു എത്തിയത്. നിരവധി സിനിമ പ്രവർത്തകർ വിജയൻ കാരന്തൂറിന് സഹായം അഭ്യർത്ഥിച്ച് എത്തുന്നുണ്ട്.

അതേസമയം 1973-ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് വിജയൻ കാരന്തൂർ സിനിമയിലെത്തുന്നത്. നടൻ എന്നതിൽ ഉപരി സംവിധായകൻ, പരിശീലകൻ തുടങ്ങിയ വിവിധ മേഖലകളിൽ അനുഭവസമ്പത്തുള്ള കലാകാരൻ കൂടിയാണ്.

വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാൾട്ട് ആൻ്‍ഡ് പെപ്പർ, ഇയ്യോബിന്റെ പുസ്തകം, തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ.

വിജയൻ കാരന്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്.

ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു ………..

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes