വടകരയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ഒൻപത് വയസുകാരി ദൃഷാന കോമയിലായ സംഭവത്തിൽ കുട്ടിക്ക് 1.15 കോടി നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി. കേസ് തീർപ്പാക്കി. നഷ്ടപരിഹാരത്തുക ഇൻഷുറൻസ് കമ്പനി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2024 ഫെബ്രുവരി 17ന് ദേശീയപാതയിൽ വടകര ചോറോട് വച്ചായിരുന്നു അപകടം. 9 വയസ്സുകാരിയെ ഇടിച്ചിട്ട വാഹനം നിർത്താതെ പോവുകയായിരുന്നു. ഇടിച്ച കാറിനെ കണ്ടെത്താൻ നൂറുകണക്കിനു സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. ഒട്ടേറെ പേരുടെ മൊഴികൾ എടുക്കുകയും വർക്ഷോപ്പുകളിൽനിന്ന് വിവരങ്ങൾ തേടുകയും ചെയ്തിരുന്നു.


