Site icon Newskerala

സ്വർണം മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരൻ പിടിയിൽ

ആറ്റിങ്ങൽ: സ്വർണം മോഷ്ട്ടിച്ച ജ്വല്ലറി ജീവനക്കാരൻ പിടിയിൽ. തൃശൂർ പുത്തൂർ പൊന്നുക്കര സെൻറ് ജോർജ് സെറാമിക്‌സിന് സമീപം സിജോ ഫ്രാൻസിസ് (41) ആണ് അറസ്റ്റിലായത്. ആലംകോട് ജുവലറിയിൽ മോഷണം നടത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാലിന്‍റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയൻ.ജെ, സബ് ഇൻസ്പെക്ടർ ജിഷ്ണു എം.എസ്, സി.പി.ഒ മാരായ അനന്തു, ശ്രീനാഥ്, ദീപു കൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പരിശോധനയിൽ പ്രതിയുടെ പോക്കറ്റിൽ നിന്ന് സ്വർണ്ണം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതി താമസിച്ചിരുന്ന മുറിയിൽ നിന്ന് 5 ഗ്രാമോളം സ്വർണം കണ്ടെത്തി. സിജോ ഫ്രൻസിസ് നാളുകളായി ജുവലറിയിൽ എത്തുന്ന കസ്റ്റമേഴ്സിനെ കബളിപ്പിച്ചും സ്റ്റോക്കിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചും വരികയായിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version