ഇൻഡോർ: കത്തിക്കുത്തിൽ പരിക്കേറ്റ ഭർത്താവ് സുഖം പ്രാപിക്കാതെ വരെ താൻ ഭക്ഷണമോ വെള്ളമോ കുടിക്കില്ലെന്ന വാശിയിൽ ഭാര്യ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.ഞായറാഴ്ച രാത്രി ഇൻഡോറിൽ ശിവ്കിശോർ പ്രജാപതി എന്നയാളെ അക്രമികൾ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ബംഗംഗ മേഖലയിൽ താമസിക്കുന്ന ഇയാൾ കർവാ ചൗഥ് വ്രതമനുഷ്ഠിക്കുന്ന ഭാര്യക്ക് മധുരപലഹാരങ്ങളുമായി വീട്ടിലേക്ക് പോകുമ്പോഴാണ് കത്തിക്കുത്തിൽ പരിക്കേറ്റത്. ഭർത്താവിന്റെ രക്ഷയ്ക്കും ആയുസ്സിനും വേണ്ടി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ അനുഷ്ഠിക്കുന്ന ഒരു ദിവസത്തെ വ്രതമാണ് കർവ ചൗഥ്.വയറ്റിലും നെഞ്ചിലും ആഴത്തിൽ മുറിവേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഭർത്താവിന്‍റെ അവസ്ഥ അറിഞ്ഞതോടെ സങ്കടത്തിലായ ഭാര്യ രജനി പ്രജാപതി, ഭർത്താവ് സുഖം പ്രാപിക്കാതെ താൻ വ്രതം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ്. ജലപാനമില്ലാതെ യുവതിയുടെ വ്രതം 36 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. വ്രതം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് രജനി. അക്രമം നടത്തിയ രണ്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Related Articles
നടുക്കുന്ന ദൃശ്യങ്ങൾ; അടുക്കളയിൽ മൊബൈൽ ക്യാമറ വച്ചു, വീട്ടുജോലിക്കാരി മാവ് കുഴച്ചത് മൂത്രം കൊണ്ട്? കേസ്
October 16, 2024
എസ്ഐയുടെ കാൽ കുഴ ചവിട്ടി ഒടിച്ചു, കൈവിരൽ കടിച്ച് മുറിച്ചു, ലഹരി തലക്ക് കയറി ആക്രമണം നടത്തിയ പ്രതി പിടിയിൽ
3 weeks ago