ആദ്യം ആ സിലക്ടറിനെയും പരിശീലകനെയും ചവിട്ടി പുറത്താക്കണം, ഷമിയെ പോലെയുള്ള താരത്തെ ഒഴിവാക്കിയതിന്: മനോജ് തിവാരി

ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനം നടത്തിയ താരമാണ് പേസ് ബോളർ മുഹമ്മദ് ഷമി. എന്നാൽ അതിനു ശേഷം താരം ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടില്ല. ബിസിസിഐ സിലക്ടർമാർ അദ്ദേഹത്തെ തഴയുകയാണ്. 2023 ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരത്തെ ബിസിസിഐ ഒഴിവാകുന്നതിനെതിരെ വൻ ആരാധകരോക്ഷമാണ് ഉയർന്നു വരുന്നത്.

ഇപ്പോഴിതാ മുഹമ്മദ് ഷമിയെ തുടർച്ചയായി ഒഴിവാക്കുന്നതിൽ രൂക്ഷവിമർശനവുമായി മുൻ താരം മനോജ് തിവാരി രംഗത്ത് എത്തിയിരിക്കുകയാണ്. ബിസിസിഐ സെലക്ടർമാരും മുഹമ്മദ് ഷമിയും തമ്മിൽ കൃത്യമായ ആശയവിനിമയം നടക്കുന്നില്ലെന്നാണ് തിവാരിയുടെ ആരോപണം.
മനോജ് തിവാരി പറയുന്നത് ഇങ്ങനെ:
” ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ബം​ഗാളിനായി മുഹമ്മദ് ഷമി സ്ഥിരമായി വിക്കറ്റുകൾ നേടുന്നു. പക്ഷേ ഷമിയെ ടെസ്റ്റ് മത്സരങ്ങൾക്കോ ഓസ്‌ട്രേലിയയിലെ ഏകദിന മത്സരങ്ങൾക്കോ വേണ്ടി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നില്ല”

” ഷമിയുടെ കായികക്ഷമത സംബന്ധിച്ച വിവരം ലഭ്യമല്ലെന്നാണ് സെലക്ടർമാർ പറയുന്നത്. എന്നാൽ അത് ആരുടെ ജോലിയാണ്? ട്രെയിനർമാരും ഫിസിയോമാരുമാണ് വിവരങ്ങൾ നൽകേണ്ടത്. കുറഞ്ഞത്, ഫോൺ എടുത്ത് കളിക്കാരനോട് കാര്യങ്ങൾ അന്വേഷിക്കുകയെങ്കിലും ചെയ്യണം. ഷമി വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ ഭാ​ഗമായ മുതിർന്ന താരമാണ്. കുറഞ്ഞത് നിങ്ങൾക്ക് ഷമിയെ വിളിക്കുകയെങ്കിലും ചെയ്യാം. അതാണ് കോച്ചിന്റെയും സെലക്ഷൻ കമ്മിറ്റിയുടെയും ഉത്തരവാദിത്തം” മനോജ് തിവാരി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button