വിസിറ്റ് വിസക്കാരെ ഹജ്ജിനെത്തിച്ചാൽ 1 ലക്ഷം റിയാൽ പിഴ; കടുത്ത നടപടികളുമായി സൗദി അറേബ്യ

​റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കടുപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഹജ്ജ് പെർമിറ്റില്ലാത്ത സന്ദർശക വിസക്കാരെ (Visit Visa) പുണ്യസ്ഥലങ്ങളിൽ എത്തിക്കുകയോ, അവർക്ക് താമസസൗകര്യം നൽകുകയോ ചെയ്യുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

​വിസിറ്റ് വിസയിലുള്ളവർക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ താമസസൗകര്യം നൽകുന്ന ഹോട്ടലുകൾ, താമസസ്ഥലങ്ങൾ, വ്യക്തികൾ എന്നിവർക്ക് 1,00,000 റിയാൽ വരെ പിഴ ലഭിക്കും.
​ അനധികൃതമായി ആളുകളെ കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിടും.
​വിസിറ്റ് വിസയ്ക്ക് അപേക്ഷിച്ച വ്യക്തികൾ നിയമം ലംഘിച്ചാൽ അവർക്ക് വിസയെടുത്തു നൽകിയവർക്കും പിഴ ബാധകമാകും.
​ നിയമം ലംഘിക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴ തുകയും വർദ്ധിക്കും.

ദുൽഖഅദ് ഒന്നു മുതൽ (ഏപ്രിൽ 19) ദുൽഹിജ്ജ 14 (മെയ് 31) വരെയുള്ള കാലയളവിലാണ് ഈ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നത്. ഹജ്ജ് വിസ ഒഴികെയുള്ള മറ്റെല്ലാ വിസിറ്റ് വിസക്കാരും ഈ സമയത്ത് മക്കയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
​ഹജ്ജ് സുഗമമായും സുരക്ഷിതമായും നടത്തുന്നതിനായി ‘പെർമിറ്റില്ലാതെ ഹജ്ജില്ല’ (No Hajj without a permit) എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ നടപടികൾ. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് സ്ഥലങ്ങളിൽ 999 എന്ന നമ്പറിലും വിവരം അറിയിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot

slot gacor hari ini

slot gacor terbaru