3 മുതൽ 7 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം; സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്‌ക്ക് കുരുക്ക് മുറുകുന്നു

കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്‌ക്ക് കുരുക്ക് മുറുകുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം മൂന്ന് മുതൽ 7 വർഷം തടവുശിക്ഷ ലഭിക്കാവുന്നതാണ് കുറ്റം. കള്ളപ്പണ ഇടപാടിൽ നേരിട്ടോ, അല്ലാതെയോ പങ്കാളിയായാലും പിഎംഎൽഎയിലെ പ്രധാന വകുപ്പുകൾ നിലനിൽക്കും.കള്ളപ്പണം വെളുപ്പിക്കൽ, തടയൽ നിയമപ്രകരമുള്ള ഇഡി കേസുകളിൽ തട്ടിപ്പിലൂടെ സമാഹരിച്ച പണം കൈപ്പറ്റുന്നത്, മുഖ്യപ്രതി ചെയ്ത കുറ്റത്തിന് തുല്യമാണ്. പ്രമാദമായ തട്ടിപ്പുകേസുകളിൽ മുഖ്യ പ്രതികൾക്കൊപ്പം പങ്ക് കൈപ്പറ്റിയവരും ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ കള്ളപ്പണ കേസിലെ പ്രധാന വകുപ്പകളാണ് ജയസൂര്യയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്ഒരു കോടിയോളം രൂപയാണ് ബ്രാൻഡ് അംബാസിഡറായി ജയസൂര്യ വാങ്ങിയത്. സാധാരണയിലും കവിഞ്ഞ തുക ഉടമകൾ കൈമാറിയത് കള്ളപ്പണം വെളുപ്പിക്കാനാണ് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ മാസം അവസാനം കേസിൽ ഇഡി കുറ്റപത്രം സമർപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button