ഇറാനിലെ സ്കൂളിൽ ഇസ്രയേലിന്റെ ആക്രമണം: 40 വിദ്യാർഥിനികൾ കൊല്ലപ്പെട്ടു
ടെഹ്‌റാൻ : ഇറാനിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇറാന് മിനാബിൽ സൈനിക കേന്ദ്രമുണ്ട്.ഇറാനിലെ ദക്ഷിണ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബിലെ പെൺകുട്ടികളുടെ ഒരു സ്‌കൂളിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇറാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ടെഹ്‌റാൻ നഗരമധ്യത്തിലുള്ള വസതിയെ ലക്ഷ്യം വച്ചാണ് ആദ്യ ആക്രമണങ്ങൾ നടന്നത്. ആ സമയത്ത് അദ്ദേഹം അവിടെ ഉണ്ടായിരുന്നോ എന്ന് പെട്ടെന്ന് വ്യക്തമല്ല. ഇറാനിയൻ തലസ്ഥാനത്ത് നിന്ന് പുക ഉയരുന്നത് കാണാമായിരുന്നതായി ആന്തര ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊട്ടാരം തകർന്നെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. അവരുടെ മാധ്യമങ്ങൾ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇറാൻ സൈനിക മേധാവി അമീർ ഹതാമി കൊല്ലപ്പെട്ടെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.





