ഗാർഹിക സിലിണ്ടറുകളുടെ ഭാരം 10 കിലോ ആയി കുറയ്‌ക്കുമെന്നത് വ്യാജവാർത്തയും ഊഹാപോഹവും; കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു

ന്യൂഡൽഹി: ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ ഭാരം 10 കിലോയായി കുറയ്‌ക്കുമെന്ന രീതിയിൽ പ്രചരിക്കപ്പെടുന്ന വ്യാജ വാർത്തയിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകി. ഇത് പൂർണ്ണമായ കിംവദന്തിയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് വിശദീകരണം നൽകിയത് : “ഗാർഹിക സിലിണ്ടറുകളുടെ ഭാരം 14.2 കിലോയിൽ നിന്ന് 10 കിലോയായി കുറയ്‌ക്കുമെന്ന വാർത്ത ശരിയല്ല. ഇറക്കുമതിയുടെ ആഘാതം കാരണം ക്ഷാമമുണ്ടെങ്കിലും, ഭാരം കുറയ്‌ക്കാൻ പദ്ധതിയില്ല.“സിലിണ്ടർ ക്ഷാമത്തെക്കുറിച്ചും ഭാരം കുറയ്‌ക്കുന്നതിനെക്കുറിച്ചും പ്രചരിക്കുന്ന എല്ലാ വിവരങ്ങളും വെറും ഊഹാപോഹങ്ങൾ മാത്രമാണ്. പൊതുജനങ്ങൾ ഇത്തരം അടിസ്ഥാനരഹിതമായ കിംവദന്തികൾ വിശ്വസിക്കരുത്. രാജ്യത്ത് പെട്രോൾ, ഡീസൽ, പാചക വാതക സിലിണ്ടറുകൾ തടസ്സമില്ലാതെ ലഭ്യമാകുന്നതിന് ആവശ്യമായ സ്റ്റോക്കുണ്ട്. ക്ഷാമം ഒഴിവാക്കാൻ ഗാർഹിക ഉപയോഗ സിലിണ്ടറുകൾക്ക് മതിയായ സ്റ്റോക്കുണ്ട്. 14.2 കിലോഗ്രാം സിലിണ്ടറുകളുടെ ഭാരം കുറയ്‌ക്കാതെ വിതരണം പതിവുപോലെ തുടരും,” അവർ പറഞ്ഞു.പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധ സംഘർഷം കാരണം പാചക വാതക സിലിണ്ടറുകൾക്ക് ക്ഷാമം ഉണ്ടാകാമെന്നും അത് നേരിടാൻ എണ്ണക്കമ്പനികൾ സിലിണ്ടറുകളുടെ ഭാരം കുറയ്‌ക്കാൻ പദ്ധതിയിടുന്നുവെന്നും അഭ്യൂഹങ്ങൾ പരന്നു.വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ ചില നേരിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെ ഗാർഹിക സിലിണ്ടറുകളുടെയും ഭാരം കുറയ്‌ക്കുമെന്ന വാർത്ത പ്രചരിച്ചപ്പോൾ പൊതുജനങ്ങൾ പരിഭ്രാന്തരായിരുന്നു. ഈ സാഹചര്യത്തിലാണ് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയുടെ വിശദീകരണം വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button