തുടർച്ചയായി 13-ാം തവണയും സ്വാതന്ത്ര്യദിന പ്രസംഗം; മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തുടർച്ചയായ 11 പ്രസംഗങ്ങൾ എന്ന ചരിത്ര നേട്ടം മറി കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രനേട്ടത്തിലെത്തി. തുടർച്ചയായി 13-ാം തവണയാണ് അദ്ദേഹം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 2014-ൽ അധികാരമേറ്റത് മുതൽ എല്ലാ സ്വാതന്ത്ര്യദിനത്തിലും അദ്ദേഹം ചെങ്കോട്ടയിൽ നിന്ന് പ്രസംഗിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മാത്രമാണ് ഇതിന് മുൻപ് ഇത്രയും നീണ്ട കാലയളവിൽ തുടർച്ചയായി സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയിട്ടുള്ളത് (1947 മുതൽ 1963 വരെ 17 തവണ). മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തുടർച്ചയായ 11 പ്രസംഗങ്ങൾ എന്ന റെക്കോർഡിനെ മറികടന്നാണ് മോദി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു മാത്രമാണ് നരേന്ദ്ര മോദിയേക്കാൾ കൂടുതൽ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയിട്ടുള്ളത്. 1947 നും 1963 നും ഇടയിൽ നെഹ്‌റു തുടർച്ചയായി 17 സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം 21 തോക്കുകൾ മുഴങ്ങിയുള്ള ആചാരപരമായ അഭിവാദ്യത്തോടെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.





