ഭക്ഷണം വാങ്ങിയ പ്ലേറ്റിന് പുറകിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ; ഞെട്ടിത്തരിച്ച് ഉപയോക്താവ്, വൈറലായി പോസ്റ്റ്

ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള രാജ്യവ്യാപകമായ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കകയാണ് ഒരു പ്ലേറ്റ് സ്ട്രീറ്റ് ഫുഡ്. ഇന്ത്യയിൽ വ്യക്തിഗത വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചയ്ക്ക് ഇത് കാരണമായി . ഭക്ഷണം നൽകാൻ ഉപയോ​ഗിച്ച ഉപഭോക്തൃ വിവരങ്ങൾ അടങ്ങിയ ബാങ്ക് രേഖകൾ ഉപയോഗിച്ച് നിർമ്മിച്ച പേപ്പ‍ർ പ്ലേറ്റിൻ്റെ ചിത്രമാണ് ഇതിന് കാരണം. ഒരാൾ തൻ്റെ എക്സിൽ പങ്കിട്ട ചിത്രത്തോടൊപ്പം ഇന്ത്യയിൽ ഡാറ്റ സ്വകാര്യത സ്വന്തം കൈകളിൽ പോലും ഇല്ല എന്നൊരു അടിക്കുറിപ്പും നൽകിയിരിക്കുന്നു. ഒറ്റനോട്ടത്തിൽ, തെരുവിൽ നിന്ന സാധാരണ ഭക്ഷണം വിളമ്പുന്ന പേപ്പർ പ്ലേറ്റ്. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചാൽ പുറകിലെ പേപ്പറിന്റെ ചില ഭാഗങ്ങളിൽ പേരുകൾ, സ്ഥലങ്ങൾ, പണമടയ്ക്കൽ സംബന്ധിച്ച വിശദാംശങ്ങൾ തുടങ്ങിയ അച്ചടിച്ച ഫീൽഡുകൾ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കുന്നു. ഭക്ഷണം, എണ്ണ, സോസ് എന്നിവയാൽ കറപിടിച്ചിട്ടുണ്ടെങ്കിലും അവയിൽ ഭൂരിഭാഗവും വായിക്കാൻ കഴിയും. റെയിൽവേ സ്റ്റേഷന് സമീപമോ മെട്രോ സ്റ്റേഷന് സമീപമോ എടുത്തതാണെന്ന് തോന്നിപ്പിക്കുന്ന ചിത്രം വലിയ ചർച്ചയ്ക്ക് കാരണമായി. പശ്ചാത്തലത്തിൽ യാത്രക്കാർ പ്ലാറ്റ്‌ഫോമുകളിലൂടെ നടക്കുന്നതും മുൻവശത്ത് പ്ലേറ്റ് പിടിച്ചു നിൽക്കുന്നതും കാണാം. സെൻസിറ്റീവ് സാമ്പത്തിക വിവരങ്ങൾ സൂക്ഷിച്ചിരുന്ന ഒരു രേഖ എങ്ങനെ ഡിസ്പോസിബിൾ കട്ട്ലറിയായി പുനർനിർമ്മിക്കപ്പെട്ടുവെന്ന് പലരും ചോദിക്കുന്നു. ഡാറ്റാ സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഞെട്ടലും രോഷവും പ്രകടിപ്പിച്ചുകൊണ്ടാണ് പ്രതികരിച്ചത്. ഉപഭോക്തൃ വിവരങ്ങൾ അടങ്ങിയ പേപ്പറുകൾ എങ്ങനെ, എന്തുകൊണ്ട് പേപ്പറായി വിൽക്കുന്നു എന്നതിന് ബാങ്കുകൾ ഉത്തരം നൽകണമെന്ന ആവശ്യവും പലരും മുന്നോട്ടുവെയ്ക്കുന്നു. IDFC ഫസ്റ്റ് ബാങ്കിനെ ടാഗ് ചെയ്ത് ഉപഭോക്തൃ വിവരങ്ങൾ അടങ്ങിയ പേപ്പറുകൾ എങ്ങനെ, എന്തുകൊണ്ട് പുനരുപയോഗിക്കാവുന്ന പേപ്പറായി റോഡരികിലെ ഭക്ഷണ വിൽപ്പനക്കാർക്ക് വിൽക്കുന്നു എന്നതിന് ഉത്തരം നൽകണമെന്ന ചോദ്യവും പലരും ചോദിച്ചു. ഇത്രയും വലിയ സ്ഥാപനത്തിന് അത്തരം പേപ്പറുകൾ സുരക്ഷിതമായി സംസ്കരിക്കുന്നതിന് മതിയായ മാനദണ്ഡങ്ങളില്ലേയെന്നും ഇന്ത്യയിൽ ഉപഭോക്തൃ സ്വകാര്യത ഒരു മിഥ്യയാണോയെന്നും ആശങ്കപ്പെട്ടു. ഈ പേപ്പർ പ്ലേറ്റിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ആരെങ്കിലും ഉപയോഗിക്കുകയും അയാളുടെ സമ്പാദ്യം, വീട്, വാഹനങ്ങൾ, കുടുംബം എന്നിവയുൾപ്പെടെയുള്ള സ്വത്തുക്കളും മോഷ്ടിക്കുകയും ചെയ്താലോയെന്ന അതിശയോക്തി കലർന്നതും, എന്നാൽ യഥാർത്ഥ്യമായേക്കാവുന്നതുമായ കമൻ്റുകളും പോസ്റ്റിൽ കാണാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot

slot gacor hari ini

slot gacor terbaru