
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. കോഴിക്കോട് താമരശേരിയിലാണ് സംഭവം. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ്. താമരശേരി സ്വദേശി എഴുപതുകാരനായ ഹുസൈൻകുട്ടിയാണ് അറസ്റ്റിലായത്. പ്രതിയ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ മേയിൽ വയറുവേദനയെ തുടർന്ന് 12 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞത്. ഇതോടെ പീഡനവിവരം കുട്ടി വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 70 കാരനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു.
കഴിഞ്ഞ വർഷം ഡിസംബറിലും ജനുവരിക്കുമിടയിലാണ് പീഡനം നടന്നത്. ഇത് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം വന്നതോടെയാണ് പ്രതി ഹുസൈൻകുട്ടി തന്നെയാണെന്ന് തെളിഞ്ഞത്. തുടർന്നാണ് പ്രതിയുടെ അറസ്റ്റ്.
