പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച കേന്ദ്ര നടപടി; റെയില്‍വേക്കെതിരെ എതിർപ്പ് ശക്തം
പാലക്കാട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയിൽ എതിർപ്പ് ശക്തമാകുന്നു. മംഗളൂരു ജംഗ്ഷൻ, മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനുകൾ പോകുന്നതോടെ റെയിൽവേ ബജറ്റിൽ വിഹിതം വീണ്ടും കുറയും. ഇതോടെ ചരക്ക് വരുമാനത്തിന്റെ 60% ഇല്ലാതാകും. ട്രാക്കിൻ്റെ ദൂരം, വരുമാനം എന്നിവ അടിസ്ഥാനമാക്കിയാണ് ബജറ്റിൽ ഡിവിഷന് വിഹിതം നൽകുക. സോണിൽ മാറ്റം വന്നതോടെ സങ്കീർണത വർധിക്കാൻ സാധ്യതയുണ്ട്.തീരുമാനത്തിൽ പ്രതിഷേധിച്ച് തിരുവോണത്തിന് യുഡിഎഫ് എംപിമാർ ഡിആർഎം ഓഫീസിന് മുന്നിൽ പ്രതിഷേധിക്കും. റെയിൽവേ ബോർഡിന്റെ തീരുമാനം പിൻവലിക്കണമെന്ന് കാസർകോട് ജില്ലാ വികസന സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, ബോർഡിന്റെ തീരുമാനം പിൻവലിക്കണമെന്ന് കാസർകോട് വികസന സമിതിയും പറഞ്ഞു. വിഭജനം ഉത്തര മലബാറിലെ റെയിൽവേ വികസനത്തെയും യാത്രാ സൗകര്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ജില്ലാ വികസന സമിതി വിലയിരുത്തി.ചെന്നൈ ആസ്ഥാനമായ സൗത്ത് റെയിൽവേ സോണിൻ്റെ ഭാഗമാണ് പാലക്കാട് ഡിവിഷൻ. മൈസൂർ ഡിവിഷൻ സൗത്ത് വെസ്റ്റ് സോണിലാണ് വരുക. ഇതൊടെ ട്രെയിൻ നന്നാക്കുന്നതുമായി ബന്ധപെട്ട് സഹായങ്ങൾക്ക് പോലും മൈസൂർ ഡിവിഷനെ സമീപിക്കാൻ സങ്കേതിക പ്രശ്നങ്ങൾ വരുമെന്ന് റെയിൽവേ അഡ്വസറി ബോർഡ് മെമ്പർ സിറാജുദ്ദീൻ ഇല്ലതൊടി പറഞ്ഞു.പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. മലബാര്‍ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് തുടങ്ങി മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന എല്ലാ ട്രെയിനുകളുടെയും സമയം തീരുമാനിക്കുന്നത് ഇനി മൈസൂര്‍ ഡിവിഷനായിക്കും.ട്രെയിനുകളുടെ യാത്രാ ദൂരം വെട്ടികുറക്കുന്ന കാര്യത്തിലും മൈസൂര്‍ ഡിവിഷന് തീരുമാനമെടുക്കാം. മംഗളൂരുവില്‍ നിന്നും ട്രെയിനുകള്‍ പുറപ്പെടുന്നതിനാല്‍ പാലക്കാട് ഡിവിഷന് ഇനി മുതല്‍ യാത്രക്കാര്‍ക്ക് എമര്‍ജന്‍സി ക്വാട്ട അനുവദിക്കാനാകില്ല.ട്രെയിന്‍ മെയിന്റനന്‍സ് നടത്തുന്നതിനുള്ള സൗകര്യവും പാലക്കാട് ഡിവിഷന് നഷ്ടമാകും. മാത്രമല്ല, പുതിയ ട്രെയിനുകള്‍ ലഭിക്കുന്നതും കുറയും. പനമ്പൂര്‍ ഗുഡ്സ് യാഡ് നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ ഗണ്യമായ കുറവ് സംഭവിക്കും.





