ഞാൻ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല, ടൂർണമെന്റിന് ശേഷം മാത്രമായിരിക്കും എന്റെ ഭാവി എന്തെന്ന് തീരുമാനിക്കുക: ക്രിസ്റ്റ്യാനോ റൊണാൾഡോ
ഫിഫ ലോകകപ്പ് 2026-ലെ ആവേശം അണപൊട്ടിയ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു. മത്സരത്തിന് തൊട്ടുമുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ വാർത്ത സഹോദരി പുറത്തുവിട്ടത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നെങ്കിലും, കളം നിറഞ്ഞുകളിച്ച 41-കാരനായ റൊണാൾഡോ ടീമിനെ വിജയത്തിലേക്ക് നയിച്ചതിനൊപ്പം തന്റെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് താല്കാലികമായി അറുതി വരുത്തുകയും ചെയ്തു.
മത്സരത്തിന് തൊട്ടുമുമ്പാണ് റൊണാൾഡോയുടെ സഹോദരി ഈ ലോകകപ്പോടെ താരം അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണെന്ന സ്ഫോടനാത്മകമായ വെളിപ്പെടുത്തൽ നടത്തിയത്. ഒരു തോൽവി പുറത്തേക്കുള്ള വഴിതുറക്കുന്ന നോക്കൗട്ട് മത്സരമായതിനാൽ, ക്രിസ്റ്റ്യാനോയെ അവസാനമായി അന്താരാഷ്ട്ര ജേഴ്സിയിൽ കാണുകയാണോ എന്ന ഭയത്തിലായിരുന്നു ആരാധകർ. എന്നാൽ മത്സരശേഷം ഫോക്സ് സ്പോർട്സിനോട് സംസാരിക്കവെ റൊണാൾഡോ ഈ ആശങ്കകൾ പൂർണ്ണമായും തള്ളി.
“ഞാൻ ഒരിക്കലും അവിവേകവും ധൃതിപിടിച്ചതുമായ തീരുമാനങ്ങൾ എടുക്കാറില്ല. വിരമിക്കുന്നതിനെക്കുറിച്ച് ഞാൻ ഇപ്പോൾ ആലോചിക്കുന്നതേയില്ല. ടൂർണമെന്റിന് ശേഷം മാത്രമായിരിക്കും എന്റെ ഭാവി എന്തെന്ന് ഞാൻ തീരുമാനിക്കുക, ഇപ്പോൾ എന്റെ മുഴുവൻ ശ്രദ്ധയും ലോകകപ്പിലാണ്.” റൊണാൾഡോ പറഞ്ഞു





