ഒരു അർജന്റീനൻ വീരഗാഥ, എട്ടാം ഗോളുമായി മെസി; അവിശ്വസനീയം ത്രില്ലെർ പോരിൽ ഈജിപ്തിനെ 3-2 ന് തകർത്ത് ക്വാർട്ടറിലേക്ക്

അറ്റ്ലാന്റ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. യാസർ ഇബ്രാഹിമിന്റെയും സീക്കോയുടെയും ഗോളുകളിൽ മുന്നിലെത്തിയ ഈജിപ്ത് പൂർണമായും പ്രതിരോധത്തിലേക്കിറങ്ങിയത് മുതലെടുത്ത് 79 താം മിനിറ്റിലായിരുന്നു ക്രിസ്ത്യൻ റൊമേരോയുടെ ഗോൾ. എണ്പത്തിമൂന്നാം മിനിറ്റിൽ മെസ്സിയുടെ ഗംഭീര ഗോളിലൂടെ അർജന്റീന സമനിലപിടിച്ചു. കളിതീരാൻ മിനിറ്റുകൾക് മാത്രം ശേഷിക്കെ ലൗത്താരോ മാർട്ടിനെസിന്റെ ഗംഭീരമായ ക്രോസിലൂടെ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കായി വിജയ ഗോൾ നേടി. ഇതോടെ ലോകകപ്പിൽ അർജന്റീന ക്വാർട്ടർ ഗോഗ്യതയും നേടി.

മത്സരം തുടങ്ങി പതിനഞ്ചാം മിനിറ്റിലാണ് യാസർ ഇബ്രാഹിം ഈജിപ്തിന് വേണ്ടി സ്‌കോർ ചെയ്തത്. ഇരുപത്തിയൊന്നാം മിനിറ്റിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ബോക്സിൽ വീഴ്ത്തിയതിന് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത മെസിക്ക് പിഴച്ചു. വലതുവശത്തേക്കുള്ള കിക്ക് ഈജിപ്ഷ്യൻ ഗോൾ കീപ്പർ മൊസ്ത ഷൊബൈർ കൃത്യമായി തട്ടിയകറ്റി.

എന്നാൽ ഗോളിന് വേണ്ടി പൊരുതി കളിച്ച അർജന്റീയെ ആണ് മത്സരത്തിലുടനീളം കാണാൻ കഴിയുന്നത്. മെസിയുടെ ലോങ്ങ് ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടി പുറത്തുപോയതും, മാക് അലിസ്റ്ററുടെ ഹെഡർ ഗോൾ കീപ്പർ തട്ടിയകറ്റിയതും അർജന്റീനയ്ക്ക് നിർഭാഗ്യകരമായി. ആദ്യ പകുതി പിന്നിടുമ്പോൾ ഏഴ് ഷോട്ട് ഓൺ ടാർഗ്ഗറ്റുകളാണ് അർജന്റീനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 53 % ബോൾ പൊസഷൻ അർജന്റീനയ്ക്കായിരുന്നു. അതെസമയം ആദ്യ ഗോൾ നേടിയ ശേഷം പ്രതിരോധത്തിലേക്ക് കൂടുതൽ ഊന്നികളിക്കുന്ന ഈജിപ്തിനെയാണ് കാണാൻ കഴിയുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button