ലോകകപ്പിൽ കാനഡയെ വിറപ്പിച്ച് ബോസ്‌നിയ, ആദ്യ സമനില; 1-1

ടൊറന്റോ: ഫിഫ ലോകകപ്പിൽ സ്വന്തം തട്ടകത്തിൽ സമനിലയിൽ കുരുങ്ങി. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ബോസ്‌നിയയാണ് ആതിഥേയരായ കാനഡയെ കുരുക്കിയത്(1-1). 21ാം മിനിറ്റിൽ ജാവോ ലുക്കിച്ചിലൂടെ ബോസ്‌നിയയാണ് ആദ്യ ഗോൾ നേടിയത്. 79ാം മിനിറ്റിൽ കൈൽ ലാറിന്റെ ഗോളിലൂടെയാണ് കാനഡ തിരിച്ചടിച്ചത്. 75ാം മിനിറ്റിൽ സബ്റ്റിറ്റിയൂട്ടായി കളത്തിലെത്തിയ ലാറിൻ നാലാം മിനിറ്റിൽ തന്നെ ടീമിന്റെ രക്ഷകനായി. ലോകകപ്പിൽ ഇറ്റലിയെ അട്ടിമറിച്ചാണ് ബോസ്‌നിയ യൂറോപ്പിൽ നിന്ന് ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. അതേ പോരാട്ടവീര്യമാണ് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ടീം പുറത്തെടുത്തത്. അതേസമയം, പരിക്ക് കാരണം സൂപ്പർ താരം അൽഫോൺസോ ഡേവിഡ് കാനഡ നിരയിൽ കളത്തിലിറങ്ങിയില്ല. സമനിലയോടെ ഗ്രൂപ്പ് ബിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം പങ്കിട്ടു.തുടക്കം മുതൽ ഇരുടീമുകളും ആക്രമണവുമായി മുന്നേറിയതോടെ മത്സരം ആവേശമായി. എന്നാൽ ആദ്യ പത്തുമുനിറ്റിന് ശേഷം കളിയുടെ ആധിപത്യം കാനഡ പിടിച്ചെങ്കിലും അവസരങ്ങൾ നഷ്ടപ്പെടുത്തി. 21ാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ച് ബോസ്‌നിയ വലകുലുക്കി. ഇവാൻ ബാസിക്കിന്റെ കോർണർ കിക്കിൽ സീഡ് കൊലാസിനാക് ഹെഡ്ഡറിലൂടെ ഗോൾകണ്ടെത്തി. ലോകകപ്പിൽ ബോസ്‌നിയയുടെ ഏറ്റവും വേഗതയേറിയ ഗോൾ എന്ന നേട്ടവും ലുക്കിച്ച് സ്വന്തമാക്കി. രണ്ടാം പകുതിയിൽ ഗോൾ മടക്കാനായി കാനഡ ആക്രമണത്തിന്റെ മൂർച്ചകൂട്ടി. 54ാം മിനിറ്റിൽ ബോസ്‌നിയ ഗോൾകീപ്പർ മാക്‌സിം ക്രെപ്പേ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം എർമെഡിൻ ഡെമിറോവിച്ച് നഷ്ടപ്പെടുത്തി. ഒടുവിൽ 79ാം മിനിറ്റിൽ ലാറിന്റെ ഗോളിലൂടെ സമനില പിടിച്ചു. ജൊനാഥൻ ഡേവിസിന്റെ പാസിലായിരുന്നു വലകുലുക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button